ബാങ്കുകള്‍ സ്ഥിരനിക്ഷേപ പലിശ കുറച്ചേക്കും

സ്ഥിര നിക്ഷേപ (എഫ്ഡി) പലിശനിരക്ക് കുറക്കാനൊരുങ്ങി രാജ്യത്തെ ബാങ്കുകള്‍. വായ്പാ വിതരണത്തിലെ സാധ്യതകള്‍ പരിമിതമായതാണ് ഇതിന് കാരണം. വായ്പ എടുക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇത് ലാഭ നഷ്ടത്തിന് കാരണമാകുന്നുണ്ട്. ഡിസംബര്‍ ആദ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ( എസ്ബിഐ) അക്കൗണ്ടിലെ പലിശനിരക്ക് കുറച്ചിരുന്നു. 3.25 ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമാക്കിയാണ്് പലിശ നിരക്ക് കുറച്ചത്. എസ്ബിഐ അക്കൗണ്ടില്‍ ഒരു ലക്ഷം രൂപവരെ ബാലന്‍സുള്ളവര്‍ക്കാണ് 3.25 ശതമാനം പലിശ നല്‍കിയിരിക്കുന്നത്. അതിന് മുകളില്‍ ഉള്ളവര്‍ക്ക് മൂന്ന് ശതമാനമായിരുന്നു പലിശ. സ്വകാര്യ ബാങ്കുകളേക്കാള്‍ പൊതുമേഖല ബാങ്കുകളായിരിക്കും പലിശ നിരക്ക് കുറക്കാന്‍ ആദ്യം മുന്നോട്ട് വരുന്നത്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. കേരള ബിസിനസ്സ് സ്റ്റോറീസിന്റേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.